Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Lord

Thrissur

ആറാട്ടു കഴിഞ്ഞു മടങ്ങിയ ഭഗവാനു നാടുനീളെ വരവേല്പ്

ഇരിങ്ങാലക്കുട: ആറാട്ടു കഴിഞ്ഞ് കൂടല്‍മാണിക്യക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്‌കരിച്ചു. നിറപറയും കത്തിച്ചുവച്ച വിളക്കുമായാണ് പലരും ഭഗവാനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ദീപങ്ങളും തൂക്കിയിരുന്നു.

വൈകീട്ട് 5.30 നാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ആറാട്ടു കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്ന ഭഗവാന് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്‍കി. തുടര്‍ന്നു പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പഞ്ചവാദ്യത്തിനു തൃപ്രയാര്‍ രമേശന്‍മാരാര്‍ പ്രമാണം വഹിച്ചു. പല്ലാട്ട് ബ്രഹ്മദത്തന്‍ തിടമ്പേറ്റി. ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിനു പെരുവനം ശങ്കരനാരായണമാരാര്‍ പ്രമാണം വഹിച്ചു.

രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്‍കല്‍ അവസാനിപ്പിച്ച് അകത്തേക്കു കയറി. കൊടിയിറക്കുകര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ടുകലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിനു പരിസമാപ്തിയായി.

രാജീവ്ഗാന്ധി മന്ദിരത്തിന് ഒന്നാംസ്ഥാനം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാരമത്സരത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ രാജീവ്ഗാന്ധി മന്ദിരം, ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം, ലക്ഷ്മി സ്റ്റോഴ്‌സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വീടുകളില്‍ കൊരുമ്പുശേരി സദ്ഗമയ ആശ ധര്‍മപാലന്‍, ആസാദ് റോഡ് ബൈജു അമ്പാട്ട്, പടിഞ്ഞാറേ നട മാണിക്യം അപ്പാര്‍ട്ട്‌മെന്‍റ്സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ഒന്നാം സമ്മാനമായി 25, 000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാംസമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയുമാണ് നല്‍കിയത്.

വിജയികളായവര്‍ക്ക് ഇരി ങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, ദേവസ്വം ചെയര്‍മാന്‍ അഡ്വ. സി.കെ. ഗോപി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Latest News

Corehub Up